മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമ പിടിയില്‍


മുക്കം: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഹോട്ടല്‍ ഉടമ ദേവദാസനെയാണ് കുന്നംകുളത്ത് വെച്ച് മുക്കം പോലീസ് പിടികൂടിയത്. ഇയാള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പോകുന്നതിനിടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.

കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്. പ്രതിയെ മുക്കത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുണ്ട്. ഒന്നാം പ്രതിയെ പിടി കൂടിയതില്‍ സന്തോഷമുണ്ടെന്നും പൊലീസില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും മറ്റ് രണ്ട് പ്രതികളെയും ഉടന്‍ പിടികൂടണമെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കത്ത് സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതി, പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീര്‍, സുരേഷ് എന്നിവര്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.


ലോഡ്ജ് ഉടമയും മറ്റു രണ്ടു പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്നാണ് ചാടിയതെന്നും മാണ് പൊലിസിന് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടി താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന് തൊട്ടു മുന്‍പുള്ള ദൃശ്യങ്ങളാണിത്. പീഡനശ്രമം ചെറുത്ത പെണ്‍കുട്ടി അലറി കരയുന്നതും ഈ ദൃശ്യങ്ങളില്‍ ഉണ്ട്. പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.