ഞാന്‍ ജീവിക്കണോ മരിക്കണോ എന്ന് ഇവര്‍ തീരുമാനിക്കട്ടെ’; ഒഞ്ചിയത്ത് അംഗപരിമിതന്‍ ആത്മഹത്യക്ക് ശ്രമിച്ചു


വടകര: കൊളരാഡ് തെരുവിന് സമീപം അംഗപരിമിതന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കണ്ണൂക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. സി.പി.എമ്മുകാര്‍ തന്നെ ജീവിക്കാനനുവദിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പെട്രോള്‍ ദേഹത്തൊഴിച്ചത്. തീ കൊളുത്തുന്നതിനു മുന്‍പ് കണ്ടു നിന്നവര്‍ ഓടിയെത്തുകയും തടയുകയുമായിരുന്നു. വൈകാതെ ഇദ്ദേഹത്തെ വടകര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ഒരു അപകടത്തെ തുടര്‍ന്ന് പ്രശാന്തിന്റെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. അങ്ങനെ ജീവിത മാര്‍ഗ്ഗം വഴിമുട്ടുകയും ചെറിയ തോതില്‍ ജോലി ചെയ്തു ജീവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ നിരന്തരം ഉപദ്രവിക്കുകയാണ് എന്നുമായിരുന്നു ഇയാളുടെ വാദം.

താന്‍ ജീവിക്കണോ മരിക്കണോ എന്ന് ഇവര്‍ തീരുമാനിക്കട്ടെ എന്നും പ്രശാന്ത് പറഞ്ഞു. ഇന്നലെ ഇതില്‍ യഹോര് കഴമ്പുമില്ലെന്നാണ് സി.പി.എം പക്ഷം.

summery: an amputee attempted suicide near vadakara colarad street