മുക്കുപണ്ടം ഉപയോഗിച്ച് താലികെട്ടിയശേഷം ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു; തിരിച്ച് വഴിയില്‍ ഇറക്കിവിട്ട് കടന്നുകളഞ്ഞു; കോഴിക്കോട് സ്വദേശിയായ പ്രതി പിടിയില്‍


കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ വര്‍ക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസില്‍ പിടിയിലായത്.

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടര വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ അജിത്ത് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും നല്‍കി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വര്‍ക്കല ക്ഷേത്രത്തിന് സമീപമെത്തിച്ചു. മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ തിരികെ കടയ്ക്കലില്‍ ഇറക്കിവിട്ടശേഷം അജിത്ത് കടന്നുകളഞ്ഞു.

കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ കടയ്ക്കല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വയനാട്ടില്‍ നിന്നാണ് അജിത്തിനെ അറസ്റ്റു ചെയ്തത്.