വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ബാലുശേരി പൊലീസിന്റെ പിടിയില്‍: പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡില്‍



മലപ്പുറം: വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബാലുശേരി പൊലീസിന്റെ പിടിയില്‍. മലപ്പുറം സ്വദേശി വെട്ടത്ത് പ്രഭാകരനെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മലപ്പുറം ജില്ലയിലെ വെള്ളിമുറ്റത്ത് വെച്ച് ബാലുശ്ശേരി എസ്.ഐയും സംഘവും പിടികൂടിയത്.

2021 ഡിസംബര്‍ 13ന് തലയാട് പേര്യമലയില്‍ ചന്തുക്കുട്ടിയുടെ വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഇയാള്‍ പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു.ചന്തുക്കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രഭാകരന് ഇദ്ദേഹവുമായുണ്ടായ ശത്രുതയെ തുടര്‍ന്നായിരുന്നു വീടിന് തീവെച്ചത്.

വീട് ഭാഗികമായി കത്തിനശിച്ചിരുന്നു. സംഭവത്തിനുശേഷം പ്രഭാകരന്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രഭാകരനെ റിമാന്‍ഡ് ചെയ്തു.

Summary: Accused arrested for setting fire to the house of rival person