ദീപക്കിന്റെ തിരോധാനം: അന്വേഷണത്തിന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം; മേപ്പയൂര്‍ സി.ഐ കെ.ഉണ്ണികൃഷ്ണനും സംഘത്തില്‍


മേപ്പയ്യൂര്‍: കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നാദാപുരം കണ്‍ട്രോള്‍ റൂം ഡി.വൈ.എസ്.പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മേപ്പയ്യൂര്‍ സ്റ്റേഷനിലെ സി.ഐ കെ.ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

ജൂണ്‍ ആറിനാണ് ദീപക്കിനെ കാണാതായത്. തുടര്‍ന്ന് ജൂലൈ ഒമ്പതിന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ജൂലൈ 17ന് കോടിക്കല്‍ ബീച്ചില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ചിരുന്ന മൃതദേഹം ദീപക്കിന്റെ ബന്ധുക്കളെത്തി പരിശോധിച്ചു. മൃതദേഹത്തിന് യുവാവുമായി സാദൃശ്യം തോന്നിയിരുന്നെങ്കിലും പലര്‍ക്കും സംശയമുണ്ടായിരുന്നു. തുടര്‍ന്ന് എസ്.എസ്.എല്‍.സി ബുക്കിലെ അടയാളങ്ങള്‍ ഒത്തുനോക്കിയ ചെയ്തശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മരണപ്പെട്ടത് ദീപക്കാവാനിടയില്ലെന്ന സംശയം നിലനിന്നതിനാല്‍ ഡി എന്‍ എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ദീപക്കിന്റേതെന്ന് കരുതി സംസ്‌ക്കരിച്ചത് മറ്റാരുടേതോ ആണെന്ന് വ്യക്തമായത്.

പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായവരില്‍ യുവാവ് വെള്ളത്തില്‍ ചാടിയതായി മൊഴി നല്‍കിയിരുന്നു ഇതാണ് കോടികള്‍ ബീച്ചിലെ മൃതദേഹം ഇര്‍ഷാദിന്റേത് ആകാം എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ രണ്ടു സാമ്പിളുകളും ചേരുണ്ടെന്ന് വ്യക്തമായതോടെ മരിച്ചത് ഇര്‍ഷാദ് ആണെന്ന് സ്ഥിരീകരിച്ചു.

summery: a special investigation team has been formed to investigate deepak’s missing