ചത്തീസ്ഗഢ് സ്വദേശിനിക്ക് വിവാഹ വാഗ്ദാനം നൽകി നിരന്തര പിഡനം; മൂന്നുതവണ ഗർഭിണിയാക്കി, യുവതിയുടെ പരാതി കോഴിക്കോട് സ്വദേശി അറസ്റ്റിൽ


കോഴിക്കോട്: ചത്തീസ്‌ഗഢ് സ്വദേശിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശി ബാംഗ്ലൂരിൽ അറസ്റ്റില്‍. ബേപ്പൂർ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്‌തത്‌.

മർച്ചൻ്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇൻസ്റ്റഗ്രാം വഴിയാണ് ഛത്തീസ്‌ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

2022-ലും 2023- ലുമാണ് പീഡനം നടന്നതും യുവതി ഗർഭിണിയായതും. രണ്ടുതവണയും ഇയാള്‍ നിർബന്ധിച്ച്‌ ഗർഭച്ഛിദ്രം നടത്തിച്ചു. അതേസമയം പീഡനത്തില്‍ മൂന്നാം തവണയും യുവതി ഗർഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാല്‍ റഫീഖിൻ്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിർക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും യുവതിയുടെ പരാതിയിലുണ്ട്. അവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

Summary: A native of Chhattisgarh was repeatedly harassed by a promise of marriage; A native of Kozhikode was arrested on the complaint of the woman who made her pregnant thrice