45 തൊഴിലാളികളുമായി പോയ വള്ളം കടലിൽ കുടുങ്ങി; കൊയിലാണ്ടി ഹാർബറിൽ എത്തിച്ച് മറൈൻ എൻഫോഴ്‌സ്‌മെന്റ്


കൊയിലാണ്ടി: യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. തിക്കോടി കോടിക്കൽ കടൽപ്പുറത്ത് നിന്ന് സുമാർ 7 നോട്ടിക്കൽ മൈൽഅകലെ 45 ഓളം തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ‘തെമൂമിൽ അൻസാരി’ എന്ന വള്ളമാണ് യന്ത്രത്തകരാർ സംഭവിച്ചതു മൂലം കടലിൽ അകപ്പെട്ടത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.

ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടർ സുനീറിന്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിൽ നിന്നും മറൈയ്ൻ എൻ ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബറിൽ എത്തിക്കുകയായിരുന്നു.

എസ്.ഐ. രാജൻ, സി.പി.ഒ. വിപിൻ, റസ്‌ക്യൂ ഗാർഡുമാരായ ഹമിലേഷ്, അഭിഷേക് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് അതിസാഹസികമായി രാത്രി പതിനൊന്നരയോടെ 45 പേരടങ്ങിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചത്.