നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ പതിനാലുകാരന്‌ ചെള്ളുപനി സ്ഥിരീകരിച്ചു


കോഴിക്കോട്: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ പതിനാലുകാരന് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. പരിശോധനാഫലം ആരോഗ്യവകുപ്പിന് കൈമാറി.

പനിയെ തുടര്‍ന്ന്‌ ആദ്യ ഘട്ടത്തില്‍ തന്നെ കുട്ടി പ്രദേശത്തെ സ്വകാര്യ ക്ലിനിക്കിലും പാണ്ടിക്കാട്ടേ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. എന്നിട്ടും ഭേദമാകാത വന്നപ്പോഴാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കും നിരീക്ഷണങ്ങള്‍ക്കുമായി കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്‌. കുട്ടിയുമായി ബന്ധം ഉള്ളവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി വരികയാണ്.

മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം.