വിഴിഞ്ഞത്തെ അര്‍ച്ചനയുടെ ആത്മഹത്യ ; ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു


തിരുവന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാര്‍ഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്. സുരേഷിന്റെ നിരന്തരമായി പീഡനത്തെ തുടര്‍ന്നാണ് അര്‍ച്ചനെ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന(24)യെ് ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. സ്ത്രീധന പ്രശ്നം അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അര്‍ച്ചനയുടെ കുടുംബം ആരോപിച്ചു.

സുരേഷ് തലേദിവസം ഡീസല്‍ വീട്ടിലേക്ക് വാങ്ങിവന്നതില്‍ ദുരൂഹതയുണ്ട്. ഉറുമ്പ് ശല്യത്തിനായാണ് ഡീസല്‍ വാങ്ങിച്ചതെന്നും അര്‍ച്ചനയുടെ അച്ഛന്‍ പറഞ്ഞിരുന്നു. സുരേഷും അര്‍ച്ചനയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. കൃത്യമായ അന്വേഷണം വേണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് ക്രൈബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് അറസ്റ്റ്.