വടകരയിൽ നിന്നും കാണാതായ യുവാവ് പെരുവണ്ണാമൂഴിയിൽ മരിച്ച നിലയിൽ


വടകര: കഴിഞ്ഞ ദിവസം വടകരയില്‍ നിന്നു കാണാതായ യുവാവ് പെരുവണ്ണാമൂഴി ഡാമിന്റെ റിസര്‍വോയറില്‍ മരിച്ച നിലയില്‍. പഴങ്കാവിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ രമേശന്റെയും ബിന്ദുവിന്റെയും മകന്‍ അര്‍ജുന്‍ 27 വയസ്സ് ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് ബൈക്കില്‍ പോയതായിരുന്നു. അല്‍പം വൈകുമെന്നു പറഞ്ഞെങ്കിലും ഇന്നു രാവിലെയായിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്നു വടകര പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെരുവണ്ണാമൂഴി ഭാഗത്തെന്നു മനസിലക്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഡാം റിസര്‍വോയറിനു സമീപം ബൈക്ക് കണ്ടെത്തി.

പിന്നാലെ റിസര്‍വോയറില്‍ തെരച്ചല്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പെരുവണ്ണാമൂഴി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. അര്‍ജുന്‍ വടകരയിലെ സ്വകാര്യ ചിത്രകലാ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. സഹോദരി: അഞ്ജലി.