ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറം സ്വദേശി പിടിയില്‍


പരപ്പനങ്ങാടി: പെട്രോള്‍ പമ്പ്‌ പങ്കാളിത്തതോടെ നടത്തി ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ് റ്റില്‍. താനൂര്‍ സ്വദേശിയായ സി. ഹനീഫ (48) ആണ് പരപ്പനങ്ങാടി പൊലീസിന്‌റെ പിടിയിലായത്.

കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസി‍െന്‍റ പരാതിയിലാണ് നടപടി. സ്ഥലവും പെട്രോള്‍ പമ്ബ് ലൈസന്‍സും കാണിച്ച ശേഷമാണ് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ആളുകള ബിസിനസിലേക്ക് ചേര്‍ക്കുന്നത്. തുടക്കത്തില്‍ മൂന്നു നാലു മാസം ലാഭവിഹിതം കൊടുത്ത ശേഷം പിന്നീട് ലാഭവിഹിതമോ മുതലോ തിരികെ കൊടുക്കാതെ മുങ്ങി നടക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

നിലവില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ സമാനമായ അഞ്ച് പേരില്‍ നിന്നായി ഒരു കോടിയോളം രൂപ കൈവശപ്പെടുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായതായി സി.ഐ ഹണി കെ. ദാസ് പറഞ്ഞു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ പരപ്പനങ്ങാടി അഡി. എസ്.ഐ മുരളീധരന്‍, പൊലീസുകാരായ രാജേഷ്, ആല്‍ബിന്‍ എന്നിവര്‍ സംബന്ധിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ട്.