രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്; പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാമെന്ന് പ്രധാനമന്ത്രി


ഡല്‍ഹി: രാജ്യം വലിയ വെല്ലുവിളി നേരിടുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുകയാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. രണ്ടാം തരംഗം കൊടുങ്കാറ്റായി വീശുന്നു. കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാം. ആരോഗ്യ പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലാണ്. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. മുന്നണിപ്പോരാളികളുടെ പ്രവര്‍ത്തനം പ്രശംസനീയം. ഓക്‌സിജന്റെ ആവശ്യം ഏറുകയാണ്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജന്‍ ക്ഷാമം തീര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നു. മരുന്നുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു. ‘

പ്രധാനമന്ത്രി പറഞ്ഞത് എന്തൊക്കെ?

*മെയ് 1 മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കും.
*രാജ്യത്ത് വാക്‌സിന്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു.
*വാക്‌സിന്‍ അനുമതി നടപടികള്‍ വേഗത്തിലാക്കി.
*കൊവിഡ് വാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കും.
*കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണം.
*ലോകത്ത് ഫലപ്രദമായ വാക്‌സിനാണ് ഇന്ത്യയുടേത്.
*പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ ബാധിക്കരുത്.
*ആശുപത്രികളില്‍ കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുന്നു.
*ചില നഗരങ്ങളില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ സ്ഥാപിക്കും.
*ഒരു ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാക്കും.
*വീട്ടില്‍ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുത്.
*2020ലേതു പോലുള്ള സാഹചര്യമല്ല.
*രാജ്യത്തെ ലോക്ക്ഡൗണില്‍ നിന്ന് രക്ഷിക്കണം.
*50 ശതമാനം വാക്‌സിന്‍ ആശുപത്രികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നല്‍കും.
*പ്രതിരോധ സംവിധാനം മെച്ചപ്പെട്ടു.
*കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോള്‍ ഉള്ളിടത്ത് തുടരുക.