മാറാട് പോലീസിനെ ഗുണ്ടാസംഘം ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ


കോഴിക്കോട്: ഗോതീശ്വരം ബീച്ചിൽ വച്ച് പൊലീസിനെ ഗുണ്ടാ സംഘം ആക്രമിച്ചു. മാറാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.സി ഹരീഷിനെയും ഒപ്പം പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രദേശവാസിയായ പിണ്ണാണത്ത് വീട്ടിൽ രജീഷ് കുമാർ (49) ആണ് അറസ്റ്റിലായത്. ഇയാളെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

എസ്.ഐമാരായ ഹരീഷ്, ശശികുമാർ, എ.എസ്.ഐ ശൈലേന്ദ്രൻ , സി.പി.ഒമാരായ സപ്തസ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രൈക്കർ ഫോഴ്സും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം. മഹാജൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും സംയുക്ത മായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ കൊയിലാണ്ടി സ്പെഷ്യൽ സബ് ജയിലിലേക്ക് അയച്ചു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കെതിരെ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.