പ്രായപൂർത്തിയാകാത്തവരുടെ വിവാഹം സർക്കാറിനെ അറിയിച്ചാൽ 2,500 രൂപ; ‘ഇന്‍ഫോര്‍മര്‍’മാരെ വെളിപ്പെടുത്തില്ല


തിരുവന്തപുരം: പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം ലഭിക്കും. ‘ഇന്‍ഫോര്‍മര്‍’മാരെ വെളിപ്പെടുത്തില്ല. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

സാമൂഹികനീതി വകുപ്പിന്റെതാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം മുതലാണ് ഫണ്ട് ആരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് വിവാഹപ്രായം. പെണ്‍കുട്ടികളുടെ വിവാഹപ്രായം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി സൂചന നല്‍കിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക