പേരാമ്പ്രയും ചക്കിട്ടപ്പാറയും കാറ്റഗറി ബിയില്‍ തുടരുന്നു; ഈ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്തൊക്കെ? ടിപിആര്‍ നിരക്ക് എപ്രകാരം? വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസമായി ചക്കിട്ടപ്പാറ, പേരാമ്പ്ര പഞ്ചായത്തുകൾ ബി കാറ്റഗറിയിൽ തുടരും. സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം ആശങ്കയായി നിൽക്കുമ്പോള്‍ കൊവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കി ചക്കിട്ടപ്പാറയും, പേരാമ്പ്രയും മാതൃക തീർക്കുന്നത്.

5 മുതൽ 10 ശതമാനം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ചക്കിട്ടപ്പാറയിലെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി 5.6 ശതമാനമാണ്. പേരാമ്പ്ര പഞ്ചായത്തിൽ ഇത് 9.6 ശതമാനമാണ്. ഈ രണ്ട് പഞ്ചായത്തുകളും കഴിഞ്ഞ ആഴ്ചയും ബി കാറ്റഗറിയിൽ തന്നെയായിരുന്നു ഉൾപ്പെട്ടത്.

പേരാമ്പ്ര മേഖലയിൽ കൂത്താളി, ചങ്ങരോത്ത്, കായണ്ണ, മേപ്പയ്യൂർ, കീഴരിയൂർ പഞ്ചായത്തുകൾ ഡി കാറ്റഗറിയിലും. നൊച്ചാട്, ചെറുവണ്ണൂർ, തുറയൂർ, അരിക്കുളം പഞ്ചായത്തുകൾ സി കാറ്റഗറിയിലുമാണ് പുതുതായി ഉൾപ്പെട്ടത്. ഇവിടുങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.

ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്ക്:

1 – പേരാമ്പ്ര 9.6 %

2 – ചക്കിട്ടപാറ 5.6 %

ബി കാറ്റഗറിയിൽ ഏർപ്പെടുത്തിയ നിയണങ്ങളും, അനുവദിക്കപ്പെട്ടതും എന്തെല്ലാമെന്ന് നോക്കാം:

  • പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫിസുകളും, കമ്പനി കോര്‍പ്പറേഷന്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 100 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തനം നടത്താം.
  • ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും, വാഹനങ്ങള്‍, റിപ്പയര്‍ ചെയ്യുന്നതുമായി, ബന്ധപ്പെട്ടകടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ 50% ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലുംതുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം.
  • അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാം.
  • എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി, ഞായര്‍ ഉള്‍പ്പെടെ).
    ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.
  • സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
  • ബാറുകളിലും ബവ്‌റിജസ് ഔട്ലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്.
  • കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരി അനുവദനീയമാണ്.
  • ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എസി ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം.
  • വീട്ടു ജോലിക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.
  • പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസ്സുകള്‍ക്കും സര്‍വ്വീസ് നടത്താവുന്നതാണ്. എന്നാല്‍ സിറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യത്രക്കാരെ അനുവദിക്കാന്‍ പാടുള്ളതല്ല. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും ടെയ്യുന്നതാണ്.