പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കല്‍പ്പത്തൂര്‍ സ്വദേശിയായ പാസ്റ്റര്‍ പോക്സോ കേസില്‍ അറസ്റ്റില്‍


പേരാമ്പ്ര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.

പ്രാർഥനയ്ക്കായി എത്താറുള്ള കുടുംബത്തിലെ കുട്ടിയുടെ വീട്ടിൽ ഗൃഹസന്ദർശനത്തിന് പോയപ്പോൾ ശരീരത്തിൽ ലൈംഗികഉദ്ദേശ്യത്തോടെ പിടിച്ചുവെന്നാണ് പരാതി. ഏപ്രിൽ മാസത്തിൽ കുട്ടിയുടെ വീട്ടിൽ പാസ്റ്റർ എത്തിയപ്പോഴാണ് സംഭവം.

അടുത്തിടെ സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്, ബുധനാഴ്ച പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പിന്നാലെ പാസ്റ്ററെ കൽപത്തൂരിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്തു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.