പള്ളിക്കര സ്വദേശിയായ കരസേന ലെഫ്റ്റനന്റ് സന്തോഷ് കുമാറിന് നാടിന്റെ യാത്രാമൊഴി; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു, മകന്‍ ശ്രാവണ്‍ ചിതയ്ക്ക് തീ കൊളുത്തി, (വീഡിയോ കാണാം)


തിക്കോടി: കഴിഞ്ഞ ദിവസം അന്തരിച്ച പള്ളിക്കര സ്വദേശിയായ കരസേന ലെഫ്റ്റനന്റ് സന്തോഷ് കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണമായും ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മകന്‍ ശ്രാവണ്‍ ചിതയ്ക്ക് തീ കൊളുത്തി. മൃതദേഹത്തിന് മുകളില്‍ പുതപ്പിച്ച ഇന്ത്യന്‍ പതാക ഭാര്യ സിന്ധു ഏറ്റുവാങ്ങി. നിരവധി പേരാണ് സന്തോഷ് കുമാറിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.

എംപി കെ.മുരളീധരന്‍, എംഎല്‍എ കാനത്തില്‍ ജമീല, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആസാമില്‍ തിങ്കളാഴ്ചയാണ് സന്തോഷ്‌കുമാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. ഈ മാസം 31 സേനയില്‍ നിന്ന് വിരമിക്കാനിരിക്കെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ കരിപ്പൂരിലെത്തിച്ച മൃതദേഹം കോഴിക്കോട് ടി.എം ബെറ്റാലിയന്റെ നേതൃത്വത്തിലാണ് പള്ളിക്കരയിലെ വീട്ടിലെത്തിച്ചത്.

ഭാര്യ: സിന്ധു, മക്കള്‍: ശലഭ, ശ്രാവണ്‍. അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: ശാന്ത. സഹോദരങ്ങള്‍: പ്രശാന്ത് (ഇറിഗേഷന്‍ കൊയിലാണ്ടി).

വീഡിയോ കാണാം: