തോട്ടുമുക്കത്ത് മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു


അരീക്കോട്: ഊർങ്ങാട്ടീരി പഞ്ചായത്തിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ചുണ്ടത്തും പൊയിൽ കോനൂർകണ്ടി വടക്കെതsത്തിൽ സെബാസ്റ്റ്യൻ (58) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് എന്നാണ് കരുതുന്നത്.

അവിവാഹിതനായ സെബാസ്റ്റ്യൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ഇന്ന് രാവിലെ സഹോദരൻ സ്ഥലത്ത് എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഏപ്രിൽ 17ന് ചാത്തല്ലൂർ ചോലാർ മലയിലെ ആദിവാസി കോളനിയിൽ എത്തിയ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ ആക്രമണത്തിൽ കടുങ്ങി (68) എന്നയാൾ മരിച്ചിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുന്നിന്നും ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.