തുടര്‍ച്ചയായുള്ള ലൈംഗികപീഡനം സഹിക്കാനാകാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി


ബെംഗളൂരു: തന്നെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. ബീഹാര്‍ സ്വദേശിയായ 45 കാരനെയാണ് മകളുടെ സുഹൃത്തുക്കള്‍ വീട്ടില്‍ കയറി രണ്ട് പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊന്നത്. സംഭവത്തില്‍ മകളെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ലൈംഗികപീഡനം സഹിക്കാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിന കൊലപ്പെടുത്തുകയായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ബെംഗളൂരുവിലെ കോളേജ് ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടയാള്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


കൊലപാതകത്തിന് ശേഷം മൂത്തമകള്‍ അയല്‍വീട്ടില്‍ പോയി പിതാവ് കൊല്ലപ്പെട്ട വിവരം അറിയിച്ചു. രണ്ട് വിവാഹം കഴിച്ചയാളാണ് കൊല്ലപ്പെട്ട വ്യക്തിയെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ആദ്യഭാര്യ ബീഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണ്. രണ്ടാം വിവാഹത്തിലെ രണ്ട് പെണ്‍കുട്ടികളില്‍ മൂത്ത കുട്ടിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മൂത്ത മകള്‍ അമ്മയോട് പറഞ്ഞതോടെ വീട്ടില്‍ വഴക്കുണ്ടായി എന്ന് പൊലീസ് പറഞ്ഞു. പിതാവില്‍ നിന്നുള്ള ദുരനുഭവം പെണ്‍കുട്ടി സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയും പിതാവ് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു. ഈ സമയം പെണ്‍കുട്ടി സുഹൃത്തുക്കളെ വിളിച്ച് സഹായം തേടി. തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തുകയും പിതാവിനെ കൊല്ലുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.