കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഹോട്ടലില്‍ ഭക്ഷണം വയ്ക്കുന്ന ചില്ലുകൂട്ടില്‍ എലി; വിദ്യാര്‍ത്ഥികള്‍ അയച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ പൂട്ടിച്ചു (വീഡിയോ കാണാം)


കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഈസ്റ്റ്ഹില്ലിലെ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ വിദ്യാര്‍ത്ഥികള്‍ അയച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈസ്റ്റ്ഹില്ലിലെ ഹോട്ബണ്‍സ് എന്ന ഹോട്ടലാണ് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചത്.

കഴിഞ്ഞദിവസം ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ ഭക്ഷണം സൂക്ഷിക്കുന്ന ചില്ലുകൂട്ടില്‍ എലി ഓടിക്കളിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് അയച്ചു കൊടുക്കുകയുമായിരുന്നു.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണവിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. ഹോട്ടലിന് നോട്ടീസും നല്‍കി. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. വിഷ്ണു എസ്. ഷാജി, ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരാണ് പരിശോധന നടത്തിയത്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.