കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനരികില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികാവയവം കാണിച്ച പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും


കൊയിലാണ്ടി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികാവയവം കാണിച്ച പ്രതിക്ക് മൂന്നു വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും. നടക്കാവ് സ്വദേശി ജംഷിലാ മന്‍സില്‍ താമസിക്കും ജംഷീര്‍ (36) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി.പി അനില്‍ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടെ തടവ് ശിക്ഷ അനുഭവിക്കണം.

2018 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് അരികിലൂടെ ക്ലാസിന് പോവുകയായിരുന്ന കുട്ടികള്‍ക്ക് ഇയാള്‍ ലൈംഗികാവയവം കാണിച്ചു കൊടുക്കുക ആയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി. ജെതിന്‍ ഹാജരായി. ലൈസന്‍ ഓഫീസര്‍ ഷിനി കെ. പ്രോസിക്യൂഷനെ സഹായിച്ചു.