കൊയിലാണ്ടിയിൽ പന്ത്രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: പന്ത്രണ്ട് കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊയിലാണ്ടി.

ബാലുശ്ശേരിയിൽ ആറു പേർക്കും ചേമഞ്ചേരിയിൽ അഞ്ചു പേർത്തും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂടാടിയിൽ രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോർട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 301 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 294 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5005 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 294 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1

കാക്കൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

ഏറാമല – 1
കാക്കൂര്‍- 1
കോഴിക്കോട് – 2
മൂടാടി – 1
വില്ല്യാപ്പള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 107
അത്തോളി – 7
ബാലുശ്ശേരി – 8
ചാത്തമംഗലം -6
ചേളന്നൂര്‍ – 5
ചേമഞ്ചേരി – 5
ചോറോട് -22
കാരശ്ശേരി – 8
കൊടിയത്തൂര്‍ -6
കൊടുവള്ളി -12
കൊയിലാണ്ടി -12
കൂരാച്ചുണ്ട് -7
കുന്നുമ്മല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2
കോഴിക്കോട് – 2

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 2900
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 110
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 28