കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തിയാറ് പേർക്ക്; സമ്പർക്കം വഴി 25 പേർക്ക്, ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല


കൊയിലാണ്ടി: ഇരുപത്തിയാറ് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ഇരുപത്തി അഞ്ചു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാഴ്ച ക്കിടയിൽ മൂന്നാം തവണയാണ് ഒരു ദിവസം ഇരുപതിന് മുകളിൽ സമ്പർക്കം വഴിയുള്ള കൊവിഡ് കേസുകൾ കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ പതിനൊന്ന് പേർക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പത്തു പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു മുമ്പിലത്തെ ദിവസം സമ്പർക്കം വഴിപത്ത് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടിയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് പോസിറ്റീവ് കേസുകളിൽ ഭുരിപക്ഷം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

പയ്യോളിയിൽ പത്തൊമ്പത് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പതിനേഴ് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് എത്തിയ രണ്ടു പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഉറവിടം വ്യക്തമല്ലാത്ത ഒരു കോവിഡ് കേസാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ നാലു ദിവസവും സമ്പർക്കം വഴിയുള്ള കൊവിഡ് കേസുകൾ ഒന്നും തന്നെ പയ്യോളിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 460 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പ്പറേഷന്‍ പരിധിയില്‍ 158 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

6494 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 477 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. 7.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5021 പേരാണ് പോസിറ്റീവായി ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍. മറ്റു ജില്ലക്കാരായ 183 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 4023 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ 22659 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.