കൊയിലാണ്ടിക്കാരന്‍ രോഹന്റെ അര്‍ധസെഞ്ച്വറിയില്‍ തിളങ്ങി കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അസമിനെ തകര്‍ത്തു


ന്യൂഡൽഹി: കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന്റെ മിന്നുന്ന പ്രകടനത്തില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെ തകര്‍ക്ക് കേരളം. എട്ടുവിക്കറ്റിനാണ് കേരളം ജയിച്ചത്.

ഓപ്പണറായ രോഹന്‍ കുന്നുമ്മല്‍ 53 പന്തുകളില്‍ നിന്നും ഒരു സിക്‌സും നാല് ഫോറുമടക്കം 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അസം ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ കേരളം നേടിയെടുത്തു. ടോസ് നേടിയ കേരളം അസമിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കേരളത്തിനുവേണ്ടി മുഹമ്മദ് അസറുദ്ദീന്‍ 19 പന്തില്‍ 24 റണ്‍സും സഞ്ജു സാംസണ്‍ 16 പന്തില്‍ 14 റണ്‍സുമെടുത്തു. മൂന്ന് വിക്കറ്റ് നേടിയ ബേസില്‍ തമ്പി, രണ്ടുവിക്കറ്റെടുത്ത ജലജ് സക്‌സേന എന്നിവരുടെ മികവിലാണ് കേരളം അസമിനെ 121ല്‍ തളച്ചത്.