കൂരാച്ചുണ്ടില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തിന് മുകളില്‍; പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ തുടരും


കൂരാച്ചുണ്ട്: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കൂരാച്ചുണ്ട് പഞ്ചായത്തില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ട് ശതമാനത്തിന് മുകളില്‍ തുടരുന്നു. പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക 9.65 ശതമാനമാണ്. അതിനാല്‍ വരുന്ന ആഴ്ചയും പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തിന് മുകളിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ജില്ലാ കളക്ടറിന്റെ പുതിയ ഉത്തരവുകള്‍ പ്രകാരം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. കൂരാച്ചുണ്ടില്‍ ഇന്ന് മാത്രം 45 പുതിയ കൊവിഡ് കേസുക

അനുവദനീയമായത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, ആരോഗ്യവകുപ്പ്/പോലീസ്, ഹോം-ഗാര്‍ഡ്/ഫയര്‍ ആന്റ് റസ്‌ക്യൂ/എക്സൈസ്/റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്/ട്രഷറി/കെ.എസ്.ഇ.ബി/വാട്ടര്‍ അതോറിറ്റി പാല്‍ സംഭരണം വിതരണം/പാചകവാതകവിതരണം/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പൊതുവിതരണവകുപ്പ്/എടിഎം/ അക്ഷയ സെന്ററുകള്‍ (ഡികാറ്റഗറിയില്‍ പാടില്ല) എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.

ദുരന്തനിവാരണപ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം.

നിയന്ത്രണങ്ങള്‍

  • ഉച്ചയ്ക്കു 2 വരെ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വില്‍പന മാത്രം അനുവദിക്കും.
  • ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം.
  • അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ.
  • ഈ വാര്‍ഡുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും.
  • എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
  • രാത്രി 7 മുതല്‍ രാവിലെ 5 വരെ അടിയന്തര യാത്ര മാത്രമേ അനുവദിക്കൂ.

കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.