ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ശ്മശാനത്തില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു


ആലപ്പുഴ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആലപ്പുഴ എടത്വ മുട്ടാറില്‍ ഇന്നലെയാണ് സംഭവം.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇന്നലെയാണ് തുറന്നത്. ഉച്ച വരെയായിരുന്നു ഇന്നലെ ക്ലാസുകള്‍.

സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിടിച്ചുകൊണ്ടുപോയി മുട്ടാറിലെ ശ്മശാനത്തില്‍ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ പരാതി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വനിതാ പൊലീസ് ഇവിടെയെത്തി പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.