പയ്യോളിയില്‍ യുവതിയെ മണ്‍വെട്ടികൊണ്ട് ക്രൂരമായി ആക്രമിച്ച സംഭവം; പ്രതികളെ പിടികൂടാതെ പൊലീസ്


പയ്യോളി: അക്രമിക്കപെട്ടതിനു പിന്നാലെ നീതിനിഷേധിക്കുകയും ചെയ്യപ്പെട്ടതിന്റെ വിഷമത്തിലാണ് പയ്യോളി സ്വദേശിനിയായ ലിൻഷ.
ലിൻഷായുടെ പുരയിടത്തിലൂടെ അനുവാദമില്ലാതെ ചിലർ വഴി വെട്ടുന്നതും മണ്ണിറക്കുന്നതും തടഞ്ഞതിനെ പേരിലാണ് കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് അക്രമം നേരിടേണ്ടി വന്നത്. പ്രതികൾ കല്ലെറിയുകയും മൺവെട്ടികൊണ്ട് തലയിൽ വെട്ടുകയുമായിരുന്നു. ലിൻഷയുടെ തലയിൽ അഞ്ച് തുന്നികെട്ടലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.

പോലീസിൽ പരാതി നൽകിയെങ്കിലും കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികൾ ഒളിവിലാണെന്നാണ് വിശദീകരണം. കൃത്യമായ തെളിവുകളുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതികൾ എങ്ങും പോയിട്ടില്ലെന്നാണ് ലിൻഷയുടെ വാദം. മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരായ ഏഴുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് മുപ്പതുപേർക്കെതിരെയും ഒരാഴ്ച മുൻപ് തന്നെ കേസെടുത്തിരുന്നു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

തലയിലെ മുറിവുകൾ ലിൻഷയുടെ കൂട്ടർ തന്നെയുണ്ടാക്കിയതാണെന്നാണ് പ്രതികൾക്കായി വാദിക്കുന്നവർ പറയുന്നതെന്നും ലിൻഷ പറഞ്ഞു.