‘അതൊരു പോത്തല്ലേ നീന്തി പോകുന്നത്?’; രണ്ട് കിലോമീറ്റർ ഉൾക്കടലിൽ ജീവന് വേണ്ടി പിടയുകയായിരുന്ന പോത്തിനെ രക്ഷപ്പെടുത്തി കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികൾ (വീഡിയോ കാണാം)


കോഴിക്കോട്: അതൊരു പോത്തല്ലേ നീന്തി പോകുന്നത്? പതിവിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയിൽ മത്സ്യ തൊഴിലാളികൾ ആദ്യമൊന്ന് അത്ഭുതപെട്ടെങ്കിലും പെട്ടെന്ന് തന്നെ പോത്തിനെ രക്ഷിക്കാനായി അവരിറങ്ങി.

കോഴിക്കോട് നൈനാംവളപ്പ് കോതി അഴിമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് തീരത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പോത്തിനെ കണ്ടെത്തിയത്.

അഴകടലിലേക്ക് നീന്തി കൊണ്ടിരുന്ന പോത്തിനെ തിരികെ കരയിൽ കയറ്റുവാൻ മണിക്കൂറുകള്‍ നീണ്ട പരിശ്രമം വേണ്ടി വന്നു. എന്നാൽ പോത്തിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ല.

 

പുലര്‍ച്ചെ കോതി അഴിമുഖത്തുനിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട അറഫ, സാല റിസ എന്നീ രണ്ട് ഫൈബര്‍ വള്ളത്തിലെ തൊഴിലാളികളായ എ. ടി.റാസി, എ.ടി.ഫിറോസ്, എ.ടി. സക്കീര്‍, എ ടി.ദില്‍ഷാദ് എന്നിവരാണ് അപകടാവസ്ഥയില്‍ പോത്തിനെ ആദ്യം കാണുന്നത്. എട്ട് മണിക്കൂറോളം നീണ്ട രക്ഷ പ്രവർത്തനത്തിലൂടെയാണിവർ പോത്തിനെ കരയ്ക്കെത്തിച്ചത്.

അവശനായ പോത്ത് കടലില്‍ മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ പോത്തിന്റെ ശരീരത്തില്‍ കെട്ടി പതുക്കെ നീന്തിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. കോതി അഴിമുഖത്തെത്തിച്ച പോത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്.

വീഡിയോ കാണാം: