ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ബേപ്പൂർ: തുഷാരഗിരിയിലെത്തിയ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ കാണാതായ യുവാവിന്റ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് ആണ് മരിച്ചത്. ഇരുപത്തിരണ്ടു വയസ്സായിരുന്നു.

വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ച് അംഗ സംഘത്തിലെ രണ്ടു പേർ വെള്ളത്തിൽ വീഴുകയുണ്ടായി. ഒരാളെ രക്ഷിച്ചു. അമലിനു വേണ്ടി ഉടനെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നുച്ചയോടെ എൻ.ഡി.ആർ.എഫിന്റെ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

അമൽ വീണതിന്റെ നൂറ്റിയമ്പത് മീറ്റർ അകലെ ഒരു കയത്തിൽ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്ന് എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥൻ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.

ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ച സാഹചര്യത്തിലാണ് ഇവർ സ്ഥലം സന്ദർശിച്ചത്.

summery: the body of the young man who as missing at thusharagiri was found

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...