ഇനി ഉത്സവനാളുകൾ; പന്തലായനി കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി; ആഘോഷ പരിപാടികൾ ഇങ്ങനെ


കൊയിലാണ്ടി: പന്തലായനി കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മേൽശാന്തികന്മന ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. നിരവധി ഭക്തജനങ്ങൾ കൊടിയേറ്റ ചടങ്ങിൽ സന്നിഹിതരായി.

പാട്ടുത്സവം, ഉച്ചപ്പാട്ട്, ദീപാരാധന, കളംപാട്ട്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, പുറത്തെഴുന്നള്ളിപ്പ് എന്നിവയാണ് ഉത്സവത്തിലെ പ്രധാന പരിപാടികൾ.

ഫെബ്രുവരി 27 ന് രാവിലെ വിശേഷാൽ പൂജകൾ, നിഷാറാണി ടീച്ചറുടെ പ്രഭാഷണം രാത്രി ഏഴ് മണിക്ക്  സംഗീതാർച്ചന, എട്ട് മണിക്ക് മെഗാ തിരുവാതിരക്കളി.

28 ന് രാവിലെ ഒമ്പത് മണിക്ക് തുകിൽ ചാർത്തൽ, അരങ്ങോല വരവ്, ഉച്ചക്ക് മൂന്ന് മണിമലക്കളി, വൈകീട്ട് അഞ്ച് മണിക്ക് പന്തലായനി ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നും താലപ്പൊലി വരവ് ആരംഭിക്കും. തുടർന്ന് ഭഗവതി തിറ, കരിങ്കാളി തിറ, ഗുരുവിൻ്റെ തിറ, പുലർച്ചെ ചാന്ത് തിറ എന്നിവ നടക്കും.

മാർച്ച് ഒന്നിന് രാവിലെ 10 മണി മുണ്ട്യേനു കൊടുക്കൽ, വൈകീട്ട് ദീപാരാധന.

മാർച്ച് രണ്ടിന് വിശേഷാൽ പൂജകൾ, വൈകീട്ട് ദീപാരാധന, ഭജന, ഏഴ് മണിക്ക് കരിങ്കാളിക്ക് ഗുരുതിയോടെ ഉത്സവം സമാപിക്കും.